Total Pageviews

Friday, April 8, 2011

പ്രവാസം


ഡ്യൂട്ടിക്കും ഓവര്‍ടൈമിനുമിടയിലെ 
അരമണിക്കൂറില്‍ 
കടല് കടന്നെത്താറുണ്ട്
ഓര്‍മ്മകള്‍ പലവിധം 
തേങ്ങാചമ്മന്തിയുടെ സ്വാദിനൊപ്പം
ഭാര്യയുടെ കണ്ണീരുണ്ടാവും
പഞ്ചാര  മിഠായിയുടെ മധുരത്തിനൊപ്പം
കുഞ്ഞു മോന്റെ കരച്ചില്‍ 
മുളകിട്ട മീന്‍ കറിക്കൊപ്പം 
പുതുമഴയുടെ കുളിര് 
കുയില്‍ പാട്ടിനൊപ്പം 
മീന്‍കാരന്റെ കൂവല്‍
തോണിയുടെ താളത്തിനൊപ്പം 
തീവണ്ടിയുടെ ആരവം 


മണല്‍ക്കാട് മുഴുവന്‍ തിരഞ്ഞിട്ടും
പ്രവാസത്തിന്റെ തേങ്ങലുകളല്ലാതെ 
ഉമ്മൂമ്മയുടെ അറബിക്കഥയിലെ 
രാജകുമാരന്റെ കുതിരക്കുളംബടി കേട്ടില്ല. 

No comments:

Post a Comment