Total Pageviews

Saturday, January 11, 2014

തിരുപ്പിറവി



റബീഇന്‍റെ പൊന്‍പുലരിയില്‍
സ്വര്‍ഗവാതിലുകളൊക്കെയും
മക്കയിലേക്ക് തുറന്നുവച്ചു.
ചക്രവാളത്തിലെത്തിങ്കള്‍
സൂര്യനായ് ജ്വലിച്ചുനിന്നു
വിണ്ണിലെത്താരകങ്ങള്‍
മണ്ണിലേക്കിറങ്ങി വന്നു.
സ്വര്‍ഗ സുന്ദരികള്‍
മധുരഗീതം പൊഴിച്ചു.
വര്‍ണച്ചിറകുകള്‍ വീശി
മാലാഖമാര്‍ കുളിരുപെയ്യിച്ചു.
വെള്ളപ്പട്ടു നിവര്‍ത്തി
വാനില്‍ കുടപിടിച്ചു.
മുത്തുച്ചിറകുകള്‍  വിടര്‍ത്തി
സ്വര്‍ഗപ്പക്ഷികള്‍ വട്ടമിട്ടു.
പനിനീര്‍പ്പൂക്കള്‍
മണ്ണില്‍ പരവതാനി വിരിച്ചു.
വെണ്‍ പിറാവുകള്‍
സ്തുതിഗീതങ്ങള്‍ പാടി.
ഏഴാകാശങ്ങള്‍ക്കപ്പുറത്തേക്ക്
സ്വര്‍ഗ സുഗന്ധം പരന്നു.
അന്ധകാരത്തിന്റെ മരുക്കടലിനുമേല്‍
പുതുസൂര്യന്‍ പിറകൊണ്ടു.