Total Pageviews

Saturday, June 1, 2013

മഴപ്പകര്‍ച്ചകള്‍

കുടയില്ലാതിരുന്ന കാലത്ത്
പുലര്‍ച്ചെ കുളിച്ച്,
വഴിനീളെ നനഞ്ഞ്
ചെളിവെള്ളം തെറിപ്പിച്ച്
കീറിയ പുസ്തകത്തിലൂടെ ഒലിച്ചിറങ്ങി
ഓല മേഞ്ഞ മേല്‍പ്പുരയിലൂടെ
ചോര്‍ന്നിറങ്ങി
ജൂണ്‍ ഒന്നിനുതന്നെ
ഒന്നാമത്തെ ബഞ്ചിലിരിപ്പുണ്ടാവും
ചിണുങ്ങിക്കൊണ്ട്, മഴ!


വര്‍ണക്കുടകളുണ്ടായതില്‍പ്പിന്നെ
ഉപഗ്രഹക്കണ്ണുകളിലുടക്കി,
ചാനല്‍ പ്രവചനങ്ങളില്‍ത്തട്ടി
ന്യൂന മര്‍ദ്ദങ്ങളില്‍പ്പെട്ടുലഞ്ഞ്
കൊടുങ്കാറ്റിനെ കൂട്ടുപിടിച്ച്
ഇടിയും മിന്നലുമായി കൊട്ടിയറിയിച്ച്,
പിന്‍വാതിലിലൂടെ ഒളിഞ്ഞു നോക്കിയും
കയറിവരാന്‍ മടിച്ചും
എന്നും നേരം തെറ്റിയെത്തും
കലിതുള്ളിക്കൊണ്ട്, മഴ!

1 comment:

  1. മഴയുടെ പരിണാമം... ( pls remove the word verification )

    ReplyDelete