Total Pageviews

Friday, October 19, 2012

മഴപ്പകര്‍ച്ചകള്‍




കുടയില്ലാതിരുന്ന കാലത്ത് 
പുലര്‍ച്ചെ കുളിച്ച് 
വഴിനീളെ നനഞ്ഞ് 
ചെളിവെള്ളം തെറിപ്പിച്ച് 
കീറിയ പുസ്തകത്തിലൂടെ  ഒലിച്ചിറങ്ങി 
ഓലമേഞ്ഞ മേല്‍പ്പുരയിലൂടെ 
ചോര്‍ന്നിറങ്ങി 
ജൂണ്‍  ഒന്നിനുതന്നെ 
ഒന്നാമത്തെ ബഞ്ചി ലിരിപ്പുണ്ടാവും ,
ചിണുങ്ങിക്കൊണ്ട്, മഴ !!

വര്‍ണക്കുടകളുണ്ടായതില്‍പ്പിന്നെ 
ഉപഗ്രഹക്കണ്ണി ലുടക്കി 
ചാനല്‍ പ്രവചനങ്ങ ളില്‍ത്തട്ടി 
ന്യൂന മര്ദങ്ങളില്‍ പ്പെട്ടുലഞ്ഞു 
കൊടുങ്കാട്ടിനെക്കൂട്ടുപിടിച്ച് 
ഇടിയും മിന്നുമായി കൊട്ടിയറിയിച്ച് 
പിന്‍വാതിലിലൂടെ ഒളിഞ്ഞുനോക്കിയും 
കയറിവരാന്‍ മടിച്ചും 
എന്നും നേരം തെറ്റിയെത്തും 
കലിതുള്ളി ക്കൊണ്ട്, മഴ !!

No comments:

Post a Comment